top of page

കുത്തിവീഴ്ത്തപ്പെട്ട മൂല്യം

By Murshitha K


എന്നും അവൾ വൈകിയാണ് വീട്ടിൽ എത്താറുള്ളത്, ഏകദേശം അർദ്ധരാത്രിയോടടുക്കും. തെരുവുജീവിതത്തിൽനിന്ന് കൈപിടിച്ച് നല്ല ദിനങ്ങൾ സമ്മാനിച്ച അവളുടെ ഭര്‍ത്താവ് ഒരു വർഷമേ അവളുടെ കൂടെ ജീവിച്ചിട്ടൊള്ളു ; കാൻസർരോഗം അവർക്കിടയിൽ വില്ലനാവുകയായിരുന്നു. പിന്നീട് അവൾ തനിച്ചാണ് ജീവിതം തള്ളിനീക്കിയത്.


അയൽക്കാരും നാട്ടുകാരും അവളെ ശ്രദ്ധിക്കാറുണ്ടെങ്കിലും ഒരു തെണ്ടിപ്പെണ്ണിനോട് വിവരാന്വേഷണം നടത്താൻ ആരും മുതിരാറില്ല.


അന്നാണ് നാട്ടിലെ ഒരാൾ അത് കണ്ടത്, അയാൾ കണ്ടവരോടൊക്കെ പറഞ്ഞു : " ആ ചെറ്റക്കുടിലിലെ പെണ്ണില്ലേ സുമതി, അവൾ തീരെ ശരിയല്ല... " തുടർന്നുള്ള സംഭാഷണങ്ങൾക്ക് വേണ്ടി അയാൾ അങ്ങനെ പറഞ്ഞുതുടങ്ങി.


നാട് മുഴുവൻ അവളെ വൃത്തികെട്ടവളായി കണ്ടു. അറിഞ്ഞവരെല്ലാം അവൾ വരുന്ന സമയത്ത് കൃതൃസ്ഥലത്ത് കാണാനായി പതുങ്ങിനിന്ന് കണ്ടു.

അതെ! ശരിയാണ്, അവളെ എന്നും ഒരാൾ കാറിൽ കൊണ്ടുവന്ന് അവിടെ ഇറക്കുന്നു!!


കിംവദന്തികളും ഉയര്‍ന്നു : "വരുന്ന സമയം നോക്കണേ..."


നാട്ടിലെ അത്യാവശ്യം വീര്യം വന്നവർ ഒരുമിച്ചു.


പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്ത മട്ടിൽ അവൾ അന്നും അവിടെ വന്നിറങ്ങി. കുടിലിലേക്കുള്ള നടവഴിലിലൂടെ നടക്കുമ്പോൾ പെട്ടന്നതാ ചില വാൾമുനകൾ അവളെ കുത്തിവീഴ്ത്തി.

ഇടയിൽ, അവർ പറയുന്നത് അവൾ കേട്ടു... " ഇവിടെ ഞങ്ങളുടെ നാട്ടിൽ ജീവിക്കാൻ അനുവദിച്ചിട്ട് നാടിന് ചീത്തപ്പേരുണ്ടാക്കാൻ വന്നിരിക്കുന്നു ഒരുത്തി..."

പിന്നീടൊന്നും അവൾ അറിഞ്ഞില്ല.








രണ്ടു മൂന്നു ദിവസങ്ങൾക്ക് ശേഷം...


" മിസ്സ് സുമതി..." എന്ന വിളി കേട്ടാണ് അവൾ മെല്ലെ കണ്ണുതുറന്നത്. കുറച്ചു വനിതാപൊലീസുമാർ... അവർ അവളെ കേൾക്കാനിരിക്കുകയാണെന്നറിഞ്ഞ് അവൾ മെല്ലെ ചുണ്ടുകളനക്കി...

" എന്റെ കുഞ്ഞുങ്ങൾ എന്നെ കാത്തിരിക്കുകയാവും, എനിക്കവരെ കാണണം."

മൊഴിയെടുക്കാൻ വന്ന പോലീസ് ഉദ്യോഗസ്ഥർ ഒന്നു ഞെട്ടി; നാട്ടുകാർ തന്ന മൊഴി ശരി തന്നെയാണോ..?


അവർ അവളോട് കുഞ്ഞുങ്ങളെ കുറിച്ച് ചോദിച്ചു.


അവൾ പറഞ്ഞു : " ജീവിതത്തിന്റെ അതിര് നിശ്ചയിച്ച് മരണത്തെ കാത്തിരിക്കുന്ന അൻപതോളം വരുന്ന കാൻസർ സെന്ററിലെ എന്റെ പൊന്നുമക്കളുടെ ചിരി ഒരിക്കൽകൂടി എനിക്ക് കാണണം... വീട്ടുപടിക്കൽ എന്നും ഇറക്കിത്തന്ന ഡോക്ടറെ നന്ദി അറിയിക്കണം... ആ പൊന്നുമക്കളെ...." അവിടെ മുറിഞ്ഞുപോയി ആ വാക്കുകൾ..


പിന്നീടൊരിക്കലും അവൾ ഈ മുഷിഞ്ഞ വായുവിനെ ആ കറുത്ത തൊലിക്കുള്ളിലെ പവിത്രമായ ഹൃദയത്തിലേക്ക് കടത്തിവിട്ടിട്ടില്ല; അതിലെ തിളക്കം മങ്ങാതിരിക്കാൻ!


By Murshitha K





Recent Posts

See All
Warden's Rite

By Jazzanae Warmsley Set in Tiremoore, a parallel 21 st  century realm where magic governs justice and resurrection is never without consequence. Warden’s Rite (Chapter 1) In the twilight-bound city o

 
 
 
Abyssal Light Part 1: Still

By Drishti Dattatreya Rao Nina:   I opened my eyes. Another day. Tiring – I couldn’t even get out of my bed. I rolled over and fell off the bed. Somehow, it broke. Ugh, every day is such a pain. I hav

 
 
 
The Girl At The Well

By Vishakha Choudhary Phooli was unhappy. She had already been to the well twice today. And the first time around, she had to carry an extra bucket of water at top of her two matkas. The second round

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
  • White Instagram Icon
  • White Facebook Icon
  • Youtube

Reach Us

100 Feet Rd, opposite New Horizon Public School, HAL 2nd Stage, Indiranagar, Bengaluru, Karnataka 560008100 Feet Rd, opposite New Horizon Public School, HAL 2nd Stage, Indiranagar, Bengaluru, Karnataka 560008

Say Hello To #Kalakar

© 2021-2025 by Hashtag Kalakar

bottom of page