By Tulasi Chembakam
കലങ്ങളും പലവ്യഞ്ജനങ്ങളും
കൂട്ടുകൂടുന്നൊരീ അടുപ്പിൻ-
വക്കിലായ്, കായ് കനികളും
പിന്നെ, തവി താളം പിടിക്കുന്ന
പുക മറകളും നെഞ്ചിടിപേറ്റിടുന്നു.
മേളത്തിമർപ്പിതിലേയ്ക്കായ്
അനുസ്യൂതം ഒഴുകിടുന്ന
ശാസനകളുമായ് വെന്തുകുഴഞ്ഞി-
രിക്കുമീ ചക്രവ്യൂഹ ചുഴിക്കു-
പേരോ പടിഞ്ഞാറുവാഴും മടപ്പള്ളി.
വന്നുപ്പെട്ടിതിലേയ്ക്കു ഞാനിന്നു-
മാദ്യമുദിച്ചിറങ്ങിയ രശ്മിക്കൊപ്പം.
വെയിൽ ഉച്ചിയിൽ നൃത്തം വയ്ക്കു-
മ്പോഴുമീ പാചകപുരയൊന്നിനെ
ഭേദിച്ചു കരേറാൻ ആവതില്ലെനിക്ക്.
By Tulasi Chembakam